Sunday, March 18, 2007

എരിയുന്ന ചൂടത്തൊരു മഴ

കത്തുന്ന മനസ്സ്‌എന്താണു സാമ്യം?
ഒരു പുല്ലു പോലും മുളക്കാത്തമരുഭൂമി,
ഒരു സ്വപ്നം പോലും കാണാത്ത മനസ്സ്‌...
അതിനപ്പുറംശപ്തമാം മരുഭൂവില്‍
എവിടെയോ ഒരു മരീചിക.........
മണല്‍ കടലില്‍ താണുംവീണ്ടും പൊങ്ങിയും
താഴാതെ താഴുന്ന ജീവിതം.....
കാലുറക്കാതെ പിച്ച നടക്കുന്ന
കുഞ്ഞിന്റെ നിഴല്‍ താങ്ങുന്ന അമ്മയെന്ന പോലെ:
താഴ്ന്നു പോകുന്ന ജീവിതത്തിനോടിത്തിരി
കരുണ കാട്ടി
കൊടും-കാറ്റിനെ വെല്ലുന്ന വേഗത്തില്‍ നീ വന്നു.
.മുളങ്കൂട്ടത്തിനും അതിന്റെഇലകളുടെയും
ആരവത്തിനിടയിലും
നീ വന്നു പോയ ശബ്ദംഞാന്‍ കേട്ടിരുന്നില്ല!
നിന്റെ തപ്ത നിശ്വാസത്തിനും
മരുകാറ്റിനും ഒരേ താളം..
അക്ഷരങ്ങളെ പ്രണയിക്കുന്ന നിനക്കു എന്നും
ഞാന്‍ നിന്റെ നിഴലിനെ പിന്തുടരുന്ന
ഒരു അശരീരി മാത്രമായിരുന്നു.
വിട, നിന്നോടു.........
എന്നെ നീ അറിയുന്നില്ല....
സ്വപ്നത്തിനും പരുഷമായ സത്യത്തിനുമിടയില്
‍ഞാനെന്റെ മരുപച്ച തേടുന്നു

4 comments:

വല്യമ്മായി said...

സ്വാഗതം.ബ്ലോഗിന്റെ പേരു മലയാളത്തില്‍ എഴുതുന്നതാണ് നല്ലത്.

Khadar Cpy said...

ഹാവൂ, കൊച്ചിവിടെ എത്തി, അല്ലെ????
ആദ്യത്തെ കമന്‍റ് ഇടാന്‍ വന്നപ്പോള്‍ ദേണ്ടെ വല്യമ്മായി ഉപദേശോം തന്നു പോയേക്കുന്നു....
സ്വാഗതം....... ഹൃദയം നിറഞ്ഞ ആശംസകള്‍......
പ്രിന്‍സി

thoufi | തൗഫി said...

"കാലുറക്കാതെ പിച്ച നടക്കുന്ന
കുഞ്ഞിന്റെ നിഴല്‍ താങ്ങുന്ന അമ്മയെന്ന പോലെ..."

മനസ്സില്‍ തറക്കുന്ന വരികള്‍
വീണ്ടൂമെഴുതൂ

ഏറനാടന്‍ said...

"സ്വപ്നത്തിനും പരുഷമായ സത്യത്തിനുമിടയില്
‍ഞാനെന്റെ മരുപച്ച തേടുന്നു"

എല്ലാം ശരിയാവും ടീച്ചര്‍. മഴപോലെ മഞ്ഞുപോലെ ഇല്ലാതെയായി ഒരു പുലര്‍ക്കാലം വിടരുന്ന സുദിനം കാത്തിരിക്കുക, പ്രതീക്ഷ വിടാത്ത ശുഭാപ്‌തിമനസ്സുണ്ടാവണമെന്നേയുള്ളൂ..